പക്വതയാര്‍ന്ന ഡ്രൈവിങ്ങിലൂടെ രണ്ട് ജീവന്‍ രക്ഷിച്ച തൃക്കരിപ്പൂരിലെ നിജേഷിന് അഭിനന്ദന പ്രവാഹം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ബസ് ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ പേക്കടത്തെ നിജേഷ് മനസാന്നിധ്യവും സമയോചിതമായ ഇടപെടലിലൂടെയും രക്ഷപ്പെട്ടത് രണ്ട് ജിവനുകളാണ്.കഴിഞ്ഞ തിങ്കളാഴ്ച്ച യാണ് ഉച്ചക്കാണ്‌സംഭവം. പടന്നകടപ്പുറത്ത് നി ന്നും തൃക്കരിപ്പൂരിലേക്ക് പുറപ്പെട്ട പിഎല്‍ ടി ബസ് തൃക്കരിപ്പൂര്‍ റെയില്‍ വെ ഗെയിറ്റ് എത്താറായപ്പോളാണ് നീലമ്പം പള്ളത്തില്‍ റോഡിലൂടെ ഏട്ടികുളം സ്വദേശി പിന്നില്‍ സ്ത്രീയു മായി അതിവേഗതയില്‍ പ്രധാന റോഡിലേക്ക് കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നിജേഷ് അതി സാഹസികമായി ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ ത്തിയതോടെയാണ് രണ്ട് ജീവന്‍ രക്ഷക്കാനായത്. മന സാന്നിധ്യം കൊ ണ്ട് ജീവന്‍ രക്ഷിച്ച നിജേഷിന് ഇപ്പോള്‍ നാടിന്റെ അഭിനന്ദനപ്രവാഹ മാണ്. നീലമ്പം റോഡിലും പേക്ക
ടം റോഡിലും ഹമ്പ് സ്ഥാപിച്ച് വേഗത നി യന്ത്രിക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരു ന്നെങ്കിലും നടപടിയെ ടുത്തില്ലന്ന് ആക്ഷേപമുണ്ട്. ഈ പ്രദേശം മുഴുവന്‍ ലൈവ് തൃക്കരിപ്പൂരിന്റെ ക്യാമറ കണ്ണുണ്ട്.
പക്വതയാര്‍ന്ന ഡ്രൈവിങ്ങിലൂടെ തൃക്കരിപ്പൂര്‍ നീലംബം ജംഗ്ഷനില്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച പി എല്‍ ടി ബസ് ഡ്രൈവറും ടീം ചങ്ങായീസ് കുടുംബാംഗവുമായ നിജേഷ് ആലിന്‍കീലിനെ ടീം ചങ്ങായീസ് ആദരിച്ചു. ചെറുവത്തൂര്‍ പ്രസ് ഫോറം പ്രസിഡന്റ് ടി രാജന്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ വി.ഹരിഹരന്‍ ,
സമീര്‍, എല്‍ കെ
ഷുഹൈബ്, ടി പി
സിയാദ് ,
ബാബു ഉണ്ണിക്കണ്ണന്‍ ,
സ്റ്റാന്‍ഡ് ഏജന്റ് വിജയന്‍, പി എല്‍ടി ബസ്
ജീവനക്കാര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!