ഉദുമ ഗ്രാമപഞ്ചായത്ത് അവിശ്വാസ പ്രമേയം പാസായി; സിപിഎം പ്രസിഡന്റ് പുറത്ത്

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.ഇതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.സി.പി.എമ്മിലെ പി.വി.രാജേന്ദ്രനെതിരേയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.11 നെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റ്‌റിന്റെ ചുമതല. ഉദുമയില്‍ യു.ഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്.ബാലറ്റ് പേപ്പറിന്റെ പിറകില്‍ ഒപ്പില്ലാത്തതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. ഇരുവര്‍ക്കും 11 വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ രാജേന്ദ്രന്‍ പ്രസിഡന്റായത്.

രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ യുഡിഎഫിലെ സിയാസ് കാപ്പിലാണ് അവിശ്വാസം അവതരിപ്പിച്ചത്. തുടര്‍ന്ന് 45 മിനിട്ടോളം നടന്ന ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിടുകയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെസി അജിത, അസി. സെക്രട്ടറി വി വി ശശി, പി എം സുരേന്ദ്രനാഥ്, എസ് കെ ശാലിനി, ടി പരമേശ്വരന്‍ എന്നിവര്‍ വോട്ടെടുപ്പ് നിയന്ത്രിച്ചു.

 

error: Content is protected !!