നീലേശ്വരം- എടത്തോട് റോഡ് മെക്കാഡം പ്രവൃത്തി പുനരാരംഭിക്കണം : ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42.10 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്തു 2018ല്‍ അഗ്രിമെന്റ് വെച്ച് പ്രവര്‍ത്തി തുടങ്ങിയതും ഭൂരിഭാഗവും കാഞ്ഞങ്ങാട് മണ്ഡലത്തിലൂടെ കടന്നു പോകുന്നതുമായ നീലേശ്വരം- എടത്തോട് റോഡിന്റെ കരാറുകാരന്റെ അനാസ്ഥയും മെല്ലെ പോക്കും കാരണം 2018 മെയ് 29 ന് റിസ്‌ക് ആന്റ് കോസ്റ്റില്‍ കരാര്‍ നടപടികള്‍ റദ്ദാക്കിയതാണ്. കരാര്‍ ടെര്‍മിനേറ്റ് ചെയ്യുന്ന സമയത്ത് ആകെ 13.125 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ 8 .38 കിലോമീറ്റര്‍ മാത്രം ബി.എം പ്രവര്‍ത്തി പൂര്‍ത്തിരിച്ചത് വഴി 38 ശതമാനം ആണ് പ്രവര്‍ത്തി പുരോഗതി ഉണ്ടായിരുന്നത്. നിരന്തരമായ ഇടപെടലുകള്‍ നടത്തി ബാക്കി പ്രവര്‍ത്തിക്ക് 58.93 കോടി രൂപയ്ക്ക് പുതുക്കിയ ധനാനുമതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി നല്‍കിയതാണ്. ആയത് പ്രവൃത്തി ആദ്യം റീ ടെണ്ടര്‍ ചെയ്തപ്പോള്‍ ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് നടന്ന ടെണ്ടറില്‍ മൂന്ന് കരാറുകാര്‍ പങ്കടുത്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ടെണ്ടര്‍ അംഗീകരിച്ചു നല്‍കി സെലക്ഷന്‍ നോട്ടീസ് കൊടുക്കാന്‍ കാലതാമസം സ്വീകരിക്കാത്ത അവസ്ഥയില്‍ മണ്ഡലം ജനപ്രതിനിധി എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ , 38 ശതമാനം പുരോഗതി കൈവരിച്ച ശേഷം ടെര്‍മിനേറ്റ് ചെയ്ത നീലേശ്വരം എടത്തോട് റോഡ് പ്രവര്‍ത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പദ്ധതിയായി കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കിഫ്ബിക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പദ്ധതി നിര്‍വ്വഹണ ചുമതല വഹിക്കുന്ന കെ ആര്‍ എഫ് ബിക്ക് കിഫ്ബി ഇക്കാര്യത്തില്‍ കത്ത് നല്‍കിയെങ്കിലും കാലം താമസം ഒഴിവാക്കി പ്രവര്‍ത്തി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടാണ് അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് കത്ത് നല്‍കിയത്.

 

error: Content is protected !!