കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നു; കുറ്റസമ്മത മൊഴിയുമായി മാതൃസഹോദരന്‍; അവിശ്വസിച്ച് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ചു കുഞ്ഞിന്റെ മാതൃസഹോദരന്‍ ഹരികുമാര്‍. ഇയാളെ പല പ്രാവിശ്യങ്ങളായി പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്ക് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍, ഈ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു ഉള്‍പ്പെടെ മൂവര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ എന്തോ മറയ്ക്കാനാണോ ഇങ്ങനെയൊരു മൊഴിയെന്നും പോലീസ് സംശയിക്കുന്നു. മൂന്നുപേരെയും പോലീസ് ഇപ്പോഴും ചോദ്യംചെയ്യല്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അ?ഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

error: Content is protected !!