കാഞ്ഞങ്ങാട്:
വെജിയേറ്റൻ വിഭവങ്ങളുടെ പുത്തൻ രുചി കൂട്ട് സമ്മാനിച്ച സ്വാമി യാത്രയായി.
കാഞ്ഞങ്ങാട് നഗരത്തില്‍ ആറു പതിറ്റാണ്ടില്‍ ഏ റെയായി വെജി റ്റേറിയന്‍ ഭക്ഷണം വിളമ്പുന്ന ഗണേഷ് ഭവന്‍ ഹോട്ടല്‍ ഉടമ മേലാംങ്കോട്ടെ എം. അനന്തറായി ഷേണായിയുടെ
വിട വാങ്ങൽ കാഞ്ഞങ്ങാടിൻ്റെ നൊമ്പരമായി മാറിയത്.
വിളമ്പു ഭക്ഷണങ്ങൾ വൃത്തിയും വെടിപ്പും രുചിയുമാണ് സ്വാമിയുടെ മുഖമുദ്ര.
ഇവിടെ നിന്ന് ഒരു തവണ ചായ കുടിച്ചാൽ ജീവകാലം മുഴുവൻ അതിൻ്റെ രുചി നമ്മുടെ നാവിൻ തുമ്പിൽ ഉണ്ടാകും. രാവിലെ ഏഴുമണി തുറക്കുന്ന ഹോട്ടൽ ഉച്ചക്ക് 12 വരെയും
വൈകീട്ട് മൂന്നു മുതൽ വൈകീട്ട് 7.30 വരെയായിരുന്നു പ്രവർത്തനം സമയം .ഈ നേരങ്ങളില്ലൊം കൃതമായ വിഭാഗങ്ങളായിരുന്നു ഗണേഷ് ഹോട്ടലിലെ ജനങ്ങൾ ഇഷ്ടപ്പടാൻ കാരണം. നെയ്യ് ദേശ , സീറ, മസാല അവൽ, മസാല ദേശ, ഗോളി ബജ, തട്ട് ദേശ, ഉത്തപ്പം, തൈര് വട തുടങ്ങിയ വിഭവങ്ങള്‍ ഏറ്റവും രുചികരമായ രീതിയില്‍ അദ്ദേഹം കഴിഞ്ഞ അറുപത് വര്‍ഷത്തോളമായി
കോട്ടച്ചേരി ജംഗ്ഷനിലെ ഗണേഷ് ഭവനിൽ എത്തുന്നവർക്ക് വിളമ്പിയിരുന്നത്.
ഗണേഷ് ഭവനില്‍ എത്തുന്ന ഉപ ഭോക്താവിന് സ്വാമി എന്ന് വിളിക്കുന്ന അനന്തറായി ഷേണായി നല്‍കുന്ന പരിഗണന മറ്റ് ഹോട്ടല്‍ ഉടമകള്‍ പഠി ക്കേണ്ടതാണ്.
ഭക്ഷണ സാധനങ്ങള്‍ കൃത്യമായി അവര്‍ക്ക് വിളമ്പാന്‍ സ്വാമി നേരിട്ട് ഇടപ്പെടും. ആദ്യകാലങ്ങളിൽ സ്വാമി തന്നെയായിരുന്നു സപ്ലൈയറും ക്യാഷറുമല്ലോ.
നമ്മൾ എത്ര പേർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചാലും ഒരു കടലാസിൻ്റെയും പേനയുടെയും സഹായമില്ലത്തെ കഴിച്ച ഭക്ഷണത്തിൻ്റെ പൈസ പറഞ്ഞിരിക്കും.
വൃക്ക സംബന്ധമായ രോഗവസ്ഥയിലും അവസാന കാലം വരെ സ്വാമി ത ന്നെയായിരുന്നു ഹോട്ടലില്‍ ക്യാഷറായി ഇരുന്നിരുന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിതിനാല്‍ ഇ പ്പോള്‍ സ്വാമി കുറച്ച് കാലമായി ഹോട്ടലില്‍ എത്തിയിരുന്നില്ല. ഇതിനിടയിലാണ്
ശനിയാഴ്ച ഉച്ചയോടെ മാണിപ്പാലിൽ വെച്ച് അന്ത്യം.
പിതാവ് വാസുദേവ ഷേണായിയുള്ള കാലം മുതലുള്ള ഗണേഷ് ഭവനില്‍ നന്നേ ചെറുപ്രായത്തിൽ തന്നെ അനന്തറായി ഷേണായി എത്തിയിരുന്നു. അന്ന് തുടങ്ങിയ ഹോട്ടല്‍ വ്യാപാരം ഈ അടുത്ത കാലം വരെ തുടര്‍ന്നു.കാഞ്ഞങ്ങാട് എത്തുന്ന പല രാഷ്ടീയ – സാമുഹൃപ്രവർത്തകർക്കും ഗണേഷ് ഹോട്ടലിലെ ചായ കുടി ഒരു ശീലമായിരുന്നു. ആദ്യകാലങ്ങളിൽ ഹോസ്ദുർഗ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തിലെ സജീവ പ്രവർത്തകനായിരുന്നു.
ഞായറാഴ്ച രാവിലെ ല അതിയാമ്പൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം മേലാംങ്കോട്ടെ സമുദായിക സ്മശാനത്തിൽ സംസ്കരിച്ചു.