അമ്മയും കുഞ്ഞും മരിച്ച സംഭവം: കര്‍മ സമിതി 15ന് ഹോസ്പിറ്റലിന് മുന്നില്‍ നിരാഹാര സമരം നടത്തും

കാഞ്ഞങ്ങാട് : പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ 15ന് രാവിലെ 8 മുതല്‍ രാത്രി 8 വരെ കാഞ്ഞങ്ങാട് പത്മ പോളി ക്ലിനിക്കിന് മുന്‍പില്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപ (38), ഗര്‍ഭസ്ഥ ശിശുവും കഴിഞ്ഞ ഫെബ്രുവരി 4ന് ആണ് മരിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍ രോഷ്മ സുവര്‍ണ്ണയുടെ ചികിത്സാ പിഴവ് ആണ് മരണകാരണമെന്നാണ് കര്‍മസമിതിയുടെയും ബന്ധുക്കളുടെയും ആരോപണം.
ഇവര്‍ക്കു നേരെ നേരത്തെയും ചികിത്സ പിഴവ് സംബന്ധിച്ച് പരാതിയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഡോ. രേഷ്മ സുവര്‍ണ്ണ നേരെത്തെ ജോലി ചെയ്ത രണ്ട് ഹോസ്പിറ്റലുകളിലും സമാന്തര സംഭവങ്ങളും കുട്ടികള്‍ അംഗ വൈകല്യം സംഭവിച്ചിരുന്നതായി ഏഴ് പേരുടെ പേര് വിവരങ്ങളും കര്‍മ്മ സമിതി ഭാരവാഹികള്‍ വെളിപ്പെടുത്തി. മരണത്തിന് ശേഷം ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതിയും നല്‍കി. പതിനായിരം പേര്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രിക്ക് നല്‍കുമെന്നും കര്‍മ സമിതി ചെയര്‍മാന്‍ എം.കുമാരന്‍, വര്‍ക്കിങ് ചെയര്‍മാന്‍ നാസ്നിം വഹാബ്, ട്രഷറര്‍ സുകുമാരന്‍ പൂച്ചക്കാട്, പി.കെ.അബ്ദുല്ല, ഗോപാലന്‍ തച്ചങ്ങാട്, കെ.സോഹന്‍ എന്നിവരും ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായ മാവുങ്കാലിലെ ജിതേഷ് – വിജിന ദമ്പതികളും കുഞ്ഞും വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.

Spread the love
error: Content is protected !!