കേന്ദ്ര വന നിയമം പൊളിച്ചെഴുതണം: കേരള കോണ്‍ഗ്രസ് എം മലയോര കര്‍ഷകജാഥ നാളെ

കാഞ്ഞങ്ങാട് :ജീവനാണ് വലുത് മനുഷ്യജീവന്‍ വന്യമൃഗ അക്രമങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എം എല്‍എമാരുടെ ധര്‍ണ്ണ 27ന് ഡല്‍ഹിയില്‍ നടക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലയോര കര്‍ഷക ജാഥ മാര്‍ച്ച് 19ന് ബ ന്തടുക്കയില്‍ നിന്ന് വെള്ളരിക്കണ്ടി ലേക്ക് കര്‍ഷകജാഥ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ കഴിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക,കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക കൃഷികള്‍ക്കുണ്ടാ കുന്ന നാശനഷ്ടങ്ങ ടക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക മനുഷ്യ ജീവനുണ്ടാകുന്ന മരണങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരതുക വര്‍ദ്ധിപ്പിക്കുക നാട്ടില്‍ ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നത് കിടങ്ങുകളും സോളാര്‍ വേലികളും സ്ഥാപിക്കുക. പ്രജനനം മൂലം വര്‍ദ്ധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ അല്ലാത്ത പക്ഷം നശിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുക മനുഷ്യജീവന്‍ രക്ഷിക്കുന്നതിനും സ്വയരക്ഷക്ക് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മാര്‍ച്ച് 19 ന് ബന്തടുക്കയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് മലയോര കര്‍ഷക രക്ഷ ജാഥ ആരംഭിക്കുന്നത്. ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യന്‍ ജാഥ നയിക്കും ബന്തടുക്കയില്‍ രാവിലെ 10 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജാഥക്ക് 11ന് മാലക്കല്ല്, 12 ന് മാലോം,3 ന് ചിറ്റാരിക്കാല്‍, 5 ന് വെള്ളരിക്കുണ്ട് എന്നി സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. വെള്ളരികുണ്ടില്‍ നടക്കുന്ന സമാപന യോഗം കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്യും. ജാഥയില്‍ പാര്‍ട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിയോജ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറിഷിനോജ് ചാക്കോ
ജോയി മൈക്കിള്‍ ബിജു തുളുശ്ശേരി എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!