ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് 16 ന് തുടക്കമാകും: വിളംബര ഘോഷയാത്ര നടന്നു

കാഞ്ഞങ്ങാട്: ഹൊ സ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാകും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ വിളംബരം ചെയ്തുകൊണ്ട് കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര ജാഥ നടന്നു. ഹൊ സ്ദുര്‍ഗ് കോടതി പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് സി. സുരേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. എം. സി. ജോസ്, അഡ്വ. സി. കെ. ശ്രീധരന്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.സി. ശശീന്ദ്രന്‍, ട്രഷറര്‍ പി. കെ. സതീശന്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബെന്നി സെബാസ്റ്റ്യന്‍, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കാട്ടൂര്‍ രാമചന്ദ്രന്‍, സി. യൂസഫ് ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. ചെണ്ടമേളം,മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന വിളംബര ജാഥ നഗരം ചുറ്റി കോട്ടച്ചേരിയില്‍ സമാപിച്ചു.

മാര്‍ച്ച് 16 ശനിയാഴ്ച വൈകിട്ട് 4.30ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തിരി തെളിയിക്കും. നിയമ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ് താഖ് മുഖ്യ പ്രഭാഷണം നടത്തും. എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്,എം.എല്‍.എ മാരായ എ.കെ. എം. അഷറഫ്,എന്‍. എ.നെല്ലിക്കുന്ന്,
സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത തുടങ്ങിയവര്‍ സംസാരിക്കും തുടര്‍ന്ന് ഇഫ്താര്‍ സംഗമവും കലാപരിപാടികളും നടക്കും ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറും നടക്കും.

1949 ജുലൈ നാലിനാണ് ഹൊസ്ദുര്‍ഗില്‍ ആദ്യമായി മുനിസിഫ് കോടതി സ്ഥാപിക്കുന്നത്.ഒമ്പത് അഭിഭാഷകരുമായിട്ടാണ് കോടതി ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്.ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച മുന്‍സിഫ് കോടതി പിന്നീട് കോട്ട ച്ചേരിയില്‍ ഒരു വാടക കെട്ടിടത്തിലെക്ക് മാറി യെങ്കിലും അധികം വൈകാതെ ഇ പ്പോഴത്തെ പുതിയ കോട്ടയിലെ കോടതി സമുച്ചയത്തിലേക്ക് മാറുകയായിരുന്നു.1952-ല്‍ ഒരു അഡീഷണല്‍ മുനിസിഫല്‍ കോടതിയും പിന്നീട് ഹൊസ്ദുര്‍ഗ് സബ് കോടതി സ്ഥാപിക്ക പ്പെട്ടു.നിലവില്‍ 300 ഓളം അഭിഭാഷകര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതില്‍ എഴുപത് പേര്‍വനിതകളാണ്.

Spread the love
error: Content is protected !!