കുമാരനാശാന്‍ ഏകാകികളുടെ കവി: കല്പറ്റ നാരായണന്‍

കാസര്‍ഗോഡ്:ഏകാകികളുടെയും ഉപേക്ഷിതരുടെയും കവിയാണ് കുമാരനാശാനെന്നും സ്ത്രീയെയും ശൂദ്രനെയും മനുഷ്യനാക്കാനാണ് അദ്ദേഹം തന്റെ കാവ്യങ്ങളിലൂടെ ശ്രമിച്ചതെന്നും ഏകാകികളു
ടെ കാലം അവസാനിക്കാത്തിടത്തോളം കുമാരനാശാന്‍ തുടരുമെന്നും പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കല്പറ്റ നാരായണന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ ബഹുഭാഷാപഠന കേന്ദ്രം കാസര്‍കോട് ഗവ: കോളേജില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍ ചരമ ശതാബ്ദി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിന്‍ഡിക്കേറ്റംഗം ഡോ.എ.അശോകന്‍ ഉദ്ഘാടനം ചെയ്തു.മലയാള വിഭാഗം തലവന്‍
ഡോ. ഷിബുലാല്‍ അദ്ധ്യക്ഷനായിരുന്നു. സിന്‍ഡി ക്കേറ്റംഗം പ്രൊഫ. രാജു എം.സി.ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കര്‍ണാടക ഗഡിനാഡ ചേതന പുരസ്‌കാരം നേടിയ രാധാകൃഷ്ണ ഉളിയത്തടുക്കയെ ആദരിച്ചു. ഡോ. റിജുമോള്‍, സ്‌കാനിയ ബെദിര ,നജും മുനീസ ഡി, ഷബ്‌ന
ഡോ.എ.എം.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍ ഇ.പി.രാജഗോപാ
ലന്‍, ഡോ.ചന്ദ്രബോസ്.ആര്‍ ,എന്നിവര്‍ പ്രബന്ധ ളവതരിപ്പിച്ചു.ഡോ.ചന്ദ്രരാജ്, ഡോ.ബാലാനന്ദന്‍ തെക്കുംമൂട് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സെമിനാര്‍ ഇന്ന് സമാപിക്കും.

Spread the love
error: Content is protected !!