മടിക്കൈയിലുള്ള സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി പൂര്‍ണ്ണമായി പ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനമായി

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആറാം വാര്‍ഡ് കോതോട്ട് മോളവിനടുക്കത്ത് പ്രദേശവാസികള്‍ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനി പൂര്‍ണ്ണമായി പ്രവര്‍ത്തനം നിര്‍ത്തുവാന്‍ തീരുമാനിച്ചു.നിലവില്‍ കമ്പനി പരിസരത്ത് കുന്നു കൂട്ടിയിരിക്കുന്ന മുഴുവന്‍ മാലിന്യങ്ങളും വരുന്ന ജൂണ്‍ മാസത്തിന് മുന്‍പ് നീക്കം ചെയ്യിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഫെബ്രുവരി 29ന് തന്നെ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൈമാറിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പഞ്ചായത്തില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളും കമ്പനിയില്‍ കൊണ്ടുവരില്ലെന്നും അവര്‍അറിയിച്ചു.പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍  കൂട്ടായ്മ പ്രസിഡന്റ് വി പി ജയേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശന്‍ , വാര്‍ഡ് മെമ്പര്‍ ഖാദര്‍,സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍, മടിക്കൈ സിപിഎം ലോക്കല്‍ സെക്രട്ടറി എ വി ബാലൃഷ്ണന്‍ , സുരേന്ദ്രന്‍ ഒ പി,എം വി കൃഷ്ണന്‍ സുനില്‍ മൊളവിനടുക്കം, അംബികാ, ശ്യാമള ശശീന്ദ്രന്‍ ,ജയദേവന്‍ എന്നിവര്‍ സംസാരിച്ചു .എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി എം വി നാരായണന്‍ സ്വാഗതം പറഞ്ഞു. ഇരുന്നൂറ്റി അമ്പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു . കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വലിയ തരത്തിലുള്ള പ്രതിഷേധമാണ് കമ്പനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

Spread the love
error: Content is protected !!