കാസര്‍കോടിന്റെ വാനമ്പാടി ജയരഞ്ജിതയുടെ ‘ചെണ്ടുമല്ലിക പൂ…’ മലയാളികളേറ്റു പാടുന്നു: കാടകത്തെ ജയരഞ്ജിതയുടെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

കാസര്‍കോട്: ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ‘ചെണ്ടുമല്ലിക പൂ കണ്ടാല്‍ ചന്തമില്ലെ കരളേ’ എന്ന തുടങ്ങു ന്ന പാട്ട് ഏറ്റടുത്ത് മലയാളികള്‍ .മുള്ളേരിയ കാടകത്തെ ജയരഞ്ജിത പാടിയ പാട്ടാണ് ഇതിനകം ലോകത്തിലെ മലയാളികള്‍ ഏറ്റു പാടുന്നത് .ഈ പാട്ട് ഒരിക്കല്‍ കോട്ടല്‍ നമ്മളും ഒന്ന് പാടി പോകും.ജയരഞ്ജിത പാട്ട് കേട്ട് നിരവധി പേരാണ് വിളിച്ച് അഭിനന്ദനങ്ങള്‍ അറിച്ചത്. സംവിധായകന്‍ ജിയോ ബേബി ,പിന്നണി ഗായകന്‍ വി ദേവാനന്ദ് ,നടന്മാരായ മധുപാല്‍ ,ജോജി ഇങ്ങനെ പോകുന്ന അഭിനന്ദനകാരുടെ നിര. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത
ജയരഞ്ജിത നിരവധി പാട്ടുകളാണ് പാടി ഹിറ്റാക്കിയിട്ടുള്ളത്. നൃത്തത്തിലും അഭിനയത്തിലുമാണ്
ജയരഞ്ജിത കൂടുതല്‍ താല്‍പ്പര്യം. നമ്മള്‍ പാടി പോകുന്ന നിരവധി പാട്ടുകള്‍ ജയ രഞ്ജിതയുടെ അക്കൗണ്ടിലുണ്ട്. എല്ലാ വൈറലാണ് . പ്രസാദം പരത്തുന്ന പുഞ്ചിരിയാണ് ഈ പാട്ടുകാരിയുടെ
മാസ്റ്റര്‍ പീസ്.

നാടകവും നൃത്തവുമാണ് പ്രിയം. സു ഹൃത്തുക്കളുടെ പ്രോത്സാഹന ത്തില്‍

കാസര്‍കോട് ചില മ്പൊലി’ സംഘ ത്തിനൊപ്പം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ‘നാടിന്റെ തീപ്പാട്ട് ,ബാലസംഘം വേനല്‍ത്തുമ്പി കാറഡുക്ക ഏരിയാ പരിശീല കയായിരുന്നു. കോവിഡ് കാല ത്താണ് ഇന്‍സ്റ്റയില്‍ സജീവമായ കോഴിക്കോടുള്ള സുഹൃത്ത് പ്രത്യുഷ് റീല്‍സ് ചെയ്തിടാന്‍ പ്രചോദനം നല്‍കി. താല്‍ക്കാലികമായി അധ്യാപിക ജോലി ചെയ്തിരുന്നു. ലോട്ടറി വില്പനക്കാരനായ കൊട്ടംകുഴിയിലെ ജയചന്ദ്രന്റെ കര്‍മ്മംതൊടിയിലെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരി രാധയു ടെയും മകളാണ്. സഹോദരങ്ങള്‍ ജയരഞ്ജിത്, ജയസൂര്യ, മലപ്പുറം സ്വദേശി അനന്തുവുമായുള്ള കല്യാണം മെയ് 26ന് നിശ്ചയിച്ചിരിക്കുകയാണ്.

 

Spread the love
error: Content is protected !!