മൂന്ന് പതിറ്റാണ്ടിന് ശേഷം കാസര്‍കോട് എം പി യുണ്ടെന്ന് മനസിലാക്കിയത് ഉണ്ണിത്താന്‍ എം പി ആയതിന് ശേഷമെന്ന് യു ഡി എഫ്

വെളളിക്കോത്ത്: മൂന്ന് പതിറ്റാണ്ടിന് ശേഷം ഓരോ പാര്‍ലമെന്റ് മണ്ഡലത്തിനും ഒരു എം പി യുണ്ടെന്ന് കാസര്‍കോട് മണ്ഡലക്കാര്‍ മനസിലാക്കിയത് ഉണ്ണിത്താന്‍ എം പി ആയതിന് ശേഷമെന്ന് യു ഡി എഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു.അഞ്ചു വര്‍ഷം മുമ്പ് വരെ ചൂട്ട് കത്തിച്ചു തെരഞ്ഞാലും എം പി യെ കണ്ടു കിട്ടാത്തിടത്ത് എം പി യെ തടഞ്ഞ് വഴി നടക്ക്കാനാവുന്നില്ലെന്ന് സിപിഎമ്മുകാര്‍ അടക്കം പറയുന്ന സ്ഥിതിയാണ്.ജനകീയാവശ്യത്തിന് മുഖ്യന് നിവേദനം നല്‍കാന്‍ കൂട്ടിന് വിളിക്കുന്ന പാര്‍ട്ടിക്കാരോട് തനിക്ക് ധൈര്യം പോരെന്ന് പറഞ്ഞൊഴിയുന്ന ജില്ലാ സെക്രട്ടറിമാര്‍ എം പി ആയാല്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തുമ്പോ മുണ്ടില്‍ മുള്ളിപ്പോകുമല്ലോ എന്നദ്ദേഹം പരിഹസിച്ചു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാഹിന്‍ ഹാജി.മണ്ഡലം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷനായി.മുന്‍ എം എല്‍ എ .കെ പി കുഞ്ഞിക്കണ്ണന്‍ ,എ ഗോവിന്ദന്‍ നായര്‍,നീലകണ്ഠന്‍ ,അഡ്വ:എന്‍ എ ഖാലിദ്,വണ്‍ ഫോര്‍ അബ്ദുര്‍റഹ്‌മാന്‍,പി വി സുരേഷ്,ഹരീഷ് പി നമ്പ്യാര്‍,പി ജി ദേവ്,വി കമ്മാരന്‍,കൂക്കള്‍ ബാലകൃഷ്ണന്‍,പ്രിന്‍സ് പ്രസംഗിച്ചു.സിവി ഭാവനന്‍ സ്വാഗതം പറഞ്ഞു.
ബഷീര്‍ വെള്ളിക്കോത്ത് ചെയര്‍മാനും പി വി സുരേഷ് ജനറല്‍ കണ്‍വീനറും കൂക്കള്‍ ബാലകൃഷ്ണന്‍ ട്രഷററുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.23 അംഗ സ്റ്റിയറിങ് കമ്മിറ്റിയുംരൂപീകരിച്ചു.

 

Spread the love
error: Content is protected !!