കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചത് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച അന്യാസംസ്ഥാന തൊഴിലാളികളെ തിരിച്ചെറിഞ്ഞു.
ബെസ്റ്റ് ബംഗാള്‍ നാഥിയ നാസീര്‍ പൂര്‍ വില്ലേജില്‍ സ്വദേശികമായ ദീന്‍ മുഹമ്മദ് മാലിക്കിന്റെ മകന്‍ സന്തുമാലിക് (32),മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ഖ് ( 23) എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രി ഏറെ വൈകി കൂടെ താമസിക്കുന്നവര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ എത്തി തിരിച്ചെറിഞ്ഞത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ ജോലി കഴിഞ്ഞ്  താമസസ്ഥലമായ കൊളവയലില്‍ ക്വാര്‍ട്ടേഴ്സിലേക്ക്
വരുന്നതിനിടെ അതിഞ്ഞാല്‍ മാപ്പിള എല്‍ പി സ്‌കൂളിന് പടിഞ്ഞാര്‍ ഭാഗത്തെ റെയില്‍ ട്രാക്കിലാണ് വെള്ളിയാഴ്ച
രാത്രി 7.30 മണിയോടെ ട്രെയിന്‍ തട്ടി മരിച്ചത്. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൊബൈലിന്റെ ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിച്ചു പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ട് ട്രെയിനുകള്‍ ഇരു പാളങ്ങളിലൂടെയും എത്തുകയും ഈ സമയം അപകടത്തില്‍പ്പെട്ടതായാണ് വിവരം. ഫോണുകള്‍ ചിന്നി ചിതറിയനിലയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബെസ്റ്റ് ബംഗാളിലേക്ക്കൊണ്ടുപോകും.

Spread the love
error: Content is protected !!