വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പതാലിക്കെതിരെ ഭരണസമിതി അംഗങ്ങള്‍ ആവിശ്വാസത്തിന് നോട്ടീസ് നല്‍കി

വെള്ളരിക്കുണ്ട് : യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റ് പ്രദീപ് കുമാറിനെ ബാങ്ക് ജോലിയില്‍ നിന്നും പുറത്താക്കിയ ഡി. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പതാലിനെ നെതിരെ ആവിശ്വാസ പ്രമേയത്തിന് ഭരണസമിതി അംഗങ്ങളില്‍ പ്പെട്ടവര്‍ നോട്ടീസ് നല്‍കി.

കാസര്‍കോട് സഹകരണവകുപ്പ് ജോയിന്റ് രജിസ്റ്റാര്‍ക്ക് ആണ് ആവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. 11 അംഗ ഭരണസമിതി യാണ് വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ മരപ്പെട്ടു. മറ്റൊരാള്‍ കിടപ്പ് രോഗിയുമാണ്. അവശേഷിക്കുന്ന 9 പേരില്‍ 2 പേര്‍ ഒഴികെ 7 ഭരണസമിതി അംഗങ്ങളും ആവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് സൂചന.മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. സി. ജോസിന് നീക്കി വെച്ച കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ് പദവി ചില നേതാക്കളെ സ്വാധീനിച്ചാണ് സെബാസ്റ്റ്യന്‍ പതാലില്‍ നേടി എടുത്തത്. ബളാല്‍ ഡിവിഷനില്‍ നിന്നുള്ള പ്രതി നിധിആയാണ് ഭരണസമിതിയിലേക്ക് മത്സരിച്ചതും വിജയിച്ചതും.അന്ന് മുന്‍ ഡി. സി. സി. പ്രസിഡന്റ് ഹക്കിം കുന്നിലും ,യു. ഡി. എഫ്. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും പതാലിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പാര്‍ട്ടിതീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നുയിത് എന്നാല്‍ ഇന്ന് ഇവര്‍ എല്ലാം സെബാസ്റ്റ്യന്‍ പതാലിക്ക് എതിരായി എന്നാണ് അറിയുന്നത്.

പ്രദീപ്കുമാറിന് ജോലി നിഷേധിച്ചത് മാത്രമല്ല കേരളത്തില്‍തന്നെ അറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പാര്‍ട്ടിക്ക് വേണ്ടി എന്ത് ത്യാഹവും ചെയ്യാന്‍ തയ്യാറാകുന്ന പ്രദീപ്കുമാറിനെ പോലുള്ള ഒരാളോട് ബാങ്ക് പ്രസിഡന്റ് എന്നനിലയില്‍ സെബാസ്റ്റ്യന്‍ പതാലികാണിച്ച നിലപാടില്‍ ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ശക്തമായ രീതിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.പല പ്രധാനഭാരവാഹികളും പതാലിക്കെതിരെ പരസ്യ നിലപാടും സ്വീകരിച്ചു.
ഇതിനിടയില്‍ ബളാല്‍ കോണ്‍ഗ്രസ് നേതാവ് രാജു കട്ടക്കയവും സെബാസ്റ്റ്യന്‍ പതാലിക്ക് എതിരായി.
അതു കൊണ്ട് തന്നെ രണ്ട് വര്‍ഷത്തിനുളില്‍ നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ പതാലിക്ക് ഭരണസമിതി അംഗമാവാനുള്ള വഴിയുമടഞ്ഞു .

ഡി. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ പതാലില്‍ വെള്ളരിക്കുണ്ട് കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ യാണ് പാര്‍ട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ്സിനെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും ശക്തി പ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച പ്രദീപ് കുമാറിനെതിരെ രണ്ട് ദിവസം ജോലിയില്‍ നിന്നും പുറത്ത് നിര്‍ത്തുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള വരുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ഉപരോധസമരം നടത്തിയിരുന്നു. ഇതു മായി ബന്ധപ്പെട്ട് ജില്ലാ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയചര്‍ച്ചയുടെ ഫലമായി പ്രദീപനെ ജോലിയില്‍ തിരികെ എടുക്കാനും തടഞ്ഞു വെച്ച ശബളം നല്‍കുവാനും ധാരണയു മായിരുന്നു. എന്നാല്‍ ഉപരോധസമരം അവസാനിപ്പിച്ച് മടങ്ങിയ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ സെബാസ്റ്റിന്‍ പതാലില്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയതാണ് കൂടുതല്‍ വിവാദമായത്. ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുത്തി എന്നും ഉദ്യോഗസ്ഥരെ തടഞ്ഞു എന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് ഉണ്ടായ നഷ്ടം കണക്കിലെടുത്ത് കാരണക്കാരായയൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പേരില്‍ നടപടി വേണം എന്നും ആവശ്യപ്പെട്ടായിരുന്നു സെബാസ്റ്റ്യന്‍ പതാലിന്റെപരാതി.

 

Spread the love
error: Content is protected !!