നാരിശക്തി സമ്മേളനത്തെക്കുറിച്ച്പ്രധാനമന്ത്രിക്ക്‌ കേരളത്തില്‍ വന്നു മാത്രമേ സംസാരിക്കാന്‍ കഴിയൂ: വൃന്ദ കാരാട്ട്

കാഞ്ഞങ്ങാട്:-നാരി ശക്തി സമ്മേളനത്തെ കുറിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌കേരളത്തില്‍ വന്നു മാത്രമേ സംസാരിക്കാന്‍ കഴിയുകഉള്ളൂ എന്നുംകേരളത്തില്‍ മാത്രമേസ്ത്രീകള്‍ക്ക്‌സംരക്ഷണവും മുന്നേറ്റവും ഉള്ളൂ എന്നുംഡല്‍ഹിയില്‍കേരള ജനപ്രതിനിധികളോടൊപ്പം മറ്റ്‌ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തത്ശ്രദ്ധേയമാണെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരു എംപി പോലും പങ്കെടുക്കാതെ വിട്ടു നിന്നത്തികച്ചും ലജ്ജാകരമാണെന്നും, പാലസ്തീന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരട്ട് കാഞ്ഞങ്ങാട് പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകസ്ത്രീകളുടെ ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി അഖിലേന്ത്യാ മഹിളാ ദിനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ മഹിള സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്.
ആലാമി പള്ളി ബസ് സ്റ്റാന്‍ഡില്‍അയ്യായിരത്തോളം വരുന്ന വനിതകള്‍ പങ്കെടുത്തസംഗമത്തില്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുംസംഘാടകസമിതി ചെയര്‍പേഴ്‌സനുമായ ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ടും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിമുഖ്യപ്രഭാഷണം നടത്തി. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്‍,  ഇ.പത്മാവതി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.സുമതി സ്വാഗതവും കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സുനു ഗംഗാധരന്‍ നന്ദിയുംപറഞ്ഞു

Spread the love
error: Content is protected !!