യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം: ചുമരെഴുത്തിന് കരി ഓയില്‍ ഒഴിച്ചു: ജനാധിപത്യ വിശ്വാസികള്‍ മറുപടി നല്‍കും: കോണ്‍ഗ്രസ് നേതാക്കള്‍

കാഞ്ഞങ്ങാട് / ഇരിയ: യു.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തിന് നേരെ കരി ഓയില്‍ പ്രയോഗം. ഇന്നലെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 വരെ മുട്ടിച്ചരലിലെ ചുവരെഴുത്താണ് ഇന്നലെ രാത്രി 10 മണിക്ക് ശേഷം കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. കോടോം ബേളൂരില്‍ ഇന്നലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അഞ്ചു കേന്ദ്രങ്ങളിലാണ് ചുവരെഴുത്ത് നടത്തി പ്രചാരണ രംഗത്ത് സജീവമായത്.

മുട്ടിച്ചരലിന് പുറമെ ഏഴാംമൈല്‍, മുക്കുഴി, പോര്‍ക്കളം. പാറപ്പള്ളി, എന്നിവിടങ്ങളിലാണ് ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍, സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജിജോമോന്‍ കെ സി, കുഞ്ഞിരാമന്‍ അയ്യങ്കാവ്, ബാലകൃഷ്ണന്‍ ബാലൂര്‍, രാജേഷ് കുണ്ടിലടുക്കം, കോടോം ബേളൂര്‍ മണ്ഡലം പ്രസിഡണ്ട് നാരായണന്‍ വയമ്പ് എന്നിവരുടെ നേതൃത്വത്തില്‍ ചുവരെഴുത്ത് നടത്തിയിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.

ജനാധിപത്യ വിശ്വാസികള്‍ മറുപടി നല്‍കും: കോണ്‍ഗ്രസ് നേതാക്കള്‍

ഇരിയ : യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇരിയ മുട്ടുച്ചരലില്‍ എഴുതിയ പ്രചാരണ മതില്‍ സാമൂഹിക ദ്രോഹികളായ ആളുകള്‍ ഇരുട്ടിന്റെ മറവില്‍ കരിയോയില്‍ ഒഴിച്ച് നശിപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ എംപി എന്നുള്ള നിലയിലെ പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ട ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ നെഞ്ചിലേറ്റിയിരിക്കുകയാണ്. അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും എതിരാളികള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തി ന്റെവിജയം സുനിശ്ചിതമാണെന്ന് കണ്ടപ്പോള്‍ സാമൂഹ്യദ്രോഹികളായ ആളുകളെ കൂട്ടുപിടിച്ചുകൊണ്ട് എതിരാളികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ജനാധിപത്യ വിശ്വാസികള്‍ ശക്തമായ മറുപടി നല്‍കും. ചുവരെഴുത്ത് നശിപ്പിച്ച ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഡി സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.വി സുരേഷ്, ഹരീഷ് പി.നായര്‍, നേതാക്കളായ സാജിദ് മവ്വല്‍, മധുസൂദനന്‍ ബാലൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ഷീജ, ആന്‍സി തോമസ്സ്. ജി ജോമോന്‍ എന്നിവര്‍ പ്രതിഷേധ യോഗത്തില്‍സംസാരിച്ചു.

Spread the love
error: Content is protected !!