യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ജ്യേഷ്ഠനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു

കുറ്റിക്കോല്‍: മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ജ്യേഷ്ഠൻ്റെ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ജ്യേഷ്ഠനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍, വള വില്‍ നൂഞ്ഞങ്ങാനത്തെ പരേതരായ നാരായണന്‍ നായരുടെയും ജാനകിയെന്ന ദാക്ഷായണിയുടെ യും മകനായ അശോ കന്‍നായര്‍ (45)ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ബാലകൃഷ്ണന്‍ നായരാണ് വെടിയു തിര്‍ത്തത്.

കൊലപാതകം സംബ ന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ”അശോകന്‍ നായരും ഭാര്യ ബിന്ദുവും സഹോദരന്‍ ബാലകൃഷ് ണന്‍ നായരുമാണ് ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ താമസം. ബാലകൃഷ്ണന്‍ നാ യര്‍ അവിവാഹിതനാണ്. മദ്യ ലഹരിയില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്കും അ ടിപിടിയും ഉണ്ടാകുന്നത് പ തിവാണ്. അതിനാല്‍ നാട്ടുകാരാരും ഇവരുടെ വി ഷയത്തില്‍ ഇടപെടാറില്ല. ഇന്നലെ വൈകുന്നേരം നാ ലുമണി തൊട്ടേ മദ്യലഹ രിയിലായിരുന്ന ഇരുവരും വാക്കു തര്‍ക്കം തുടങ്ങിയി രുന്നു. രാത്രി ഒന്‍പതുമണിയോടെ കയ്യാങ്കളിയും തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ അ യല്‍വാസിയായ മാധവന്‍ നായര്‍ എന്നയാളുടെ വീട്ടി ലെത്തി തോക്കു സംഘടിപ്പിച്ചു. തിരിച്ചെത്തിയ ഉടന്‍ അശോകന്‍ നായര്‍ക്കു നേരെ നിറയൊഴിച്ചു. തുടയില്‍ വെടിയേറ്റ ഇയാള്‍ നിലത്തു വീണു. വെടിയൊച്ചയും ബഹളവും കേട്ട് ആരും എത്തിയില്ല. ഭര്‍ത്താവിന് വെടിയേറ്റ കാര്യം ഭാര്യ ബിന്ദുവാണ് സഹോദരനെ ഫോണ്‍ ചെയ്ത് പറഞ്ഞത്. ഇതേ തുടര്‍ന്ന് സ ഹോദരന്‍ ഓംനിവാനുമായി എത്തി. വലിയ ഇറക്കം കാരണം വാന്‍ വീട്ടുപരിസ രത്തേയ്ക്ക് പോകാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് സഹോദരന്‍ ജീപ്പു വിളിപ്പിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വെടി യേറ്റ അശോകന്‍ നായരെ ജീപ്പില്‍ കയറ്റി 12 മണിയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അ പ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സംഭവ വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തിയാണ് ബാലകൃഷ്ണന്‍ നായരെയും തോ ക്കും കസ്റ്റഡിയിലെടു ത്തത്. പ്രതിയുടെ കാലിന് പരിക്കുള്ളതിനാല്‍ പൊലീസ് ആസ്പത്രിയി ലെത്തിച്ചു.മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി.

Spread the love
error: Content is protected !!