പരപ്പ ഗ്രാമത്തിന് അഭിമാനമായി ഷഹീമത്ത് സുഹ്റക്ക് ഡോക്ടറേറ്റ്

പരപ്പ: തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോയില്‍ ആന്‍ഡ് വാട്ടര്‍ കോണ്‍സെര്‍വഷന്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡി കരസ്ഥമാക്കി പരപ്പ നാടിന് അഭിമാനമായി ഡോ. ഷഹീമത്ത് സുഹ്റ.

കാര്‍ഷിക മേഖലയില്‍ മൈക്രോ ഇറിഗേഷന്‍ സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പ്രസ്തുത സോഫ്ട്‌വെയറിന് ഇന്ത്യന്‍ പേറ്റന്റ് അതോറിറ്റിയുടെ കോപ്പിറൈറ് അംഗീകാരവും ലഭിച്ചിട്ടുണ്ട്.

പരപ്പയിലെ പൗര പ്രമുഖന്‍ പട്‌ളത്തെ സി എന്‍ കുഞ്ഞാമു ഹാജിയുടെയും സി എല്‍ താഹിറയുടെയും മകളാണ് ഷഹീമത്ത് സുഹറ.

നേരത്തെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോയില്‍ ആന്‍ഡ് വാട്ടര്‍ എഞ്ചിനീറിങ്ങില്‍ എം ടെക്കിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ആയി ജോലി ചെയ്യുകയാണ്. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന കൗസര്‍ അബ്ദുല്ലയാണ് ഭര്‍ത്താവ്.

കാസറഗോഡ് അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാഫി, ഷാര്‍ജയിലെ താജുദ്ദീന്‍ കാരാട്ട്, വ്യാപാരി തസ്ലീം പരപ്പ, അബ്ദുറഹ്‌മാന്‍ നൂറാനി എന്നിവര്‍സഹോദരങ്ങള്‍

Spread the love
error: Content is protected !!