സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാറിന്റെ പ്രത്യേക പരിഗണന മന്ത്രി ഡോ. ആര്‍ ബിന്ദു: സമം സാംസ്‌ക്കാരികോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും പരിപാടികളും സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍.
സമം വ്യക്തമായ ഉള്ളടക്കത്തോടെ നടപ്പിലാക്കുന്നു. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീസാക്ഷരതയിലുംസ്ത്രീവിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്നത് കേരളമാണ്. സാമൂഹികമായ സജീവതയും നേടാന്‍ കേരളത്തിന് കഴിഞ്ഞു. കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനം പോലുള്ള ആചാരങ്ങള്‍ ഇപ്പോഴും സ്ത്രീകളെ പുറകോട്ട് പിടിച്ചു വലിക്കുന്നു എന്ന യഥാര്‍ഥ്യവും കേരളത്തില്‍ നമ്മുക്ക് കാണാനാകും. എന്നിരുന്നാലും മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് അത് കുറവാണ്. സ്ത്രീധനമെന്ന ദുരാചാരത്തെ പൂര്‍ണമായി നമ്മുക്ക് തുടച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. 1958 ല്‍ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായം ഇപ്പോഴും വലിയ അംഗീകാരമുള്ള സാമൂഹിക ആചാരമായി തുടരുക തന്നെയാണ്. സ്ത്രീധനത്തിന്റെ പേരില്‍ മിടുക്കികളും പ്രതിഭാശാലികളുമായ പെണ്‍കുട്ടികള്‍ വരെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ട സ്ഥിതിയുണ്ടാകുവെന്നത് സമീപകാലത്തും നടക്കുന്നു.സത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടനേകം ദൂരം നമ്മുക്ക്‌പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സ്ത്രീകളെസംബന്ധിച്ച് ജന്മിതത്വത്തിന്റെ ഇടപെടലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ വീടിന്റെ നാല്ചുമരുകള്‍ക്കുള്ളില്‍ഒതുക്കപ്പെടേണ്ടവരാണെന്ന അറു പിന്‍തിരിപ്പന്‍ ചിന്തകള്‍ ഇപ്പോഴും ആധുനിക ഭാരതത്തിലും കൊണ്ടു വന്ന വേരുറപ്പിച്ച് നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജന്മിത്വവും മുതലാളിത്തവും ഓരേ രീതിയില്‍ അക്രമിക്കുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ ജീവിക്കുന്നത്. പൊതുവിടങ്ങള്‍ ഇപ്പോഴും സ്ത്രീ സൗഹാര്‍ദപരമാണോയെന്ന വിഷയം നിലനിക്കുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പന്‍ ശക്തികളെ ശക്തമായി നേരിടാന്‍ സ്ത്രീകള്‍ കരുത്തു നേടണമെന്നും അവര്‍ പറഞ്ഞു.ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് സമം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
സാഹിത്യം -ബിന്ദു മരങ്ങാട്, കല – സി.പി ശുഭ, വിദ്യാഭ്യാസം -ഭാര്‍ഗവി കുട്ടി കോറോത്ത്, പൊതുപ്രവര്‍ത്തനം -എം ലക്ഷ്മി, കൃഷി – മുംതാസ് അബ്ദുല്ല, ആരോഗ്യം – ഡോ. രാജി രാജന്‍,
തുളു സിനിമ -രൂപ വോര്‍ക്കാടി,
വനിതാ സംരംഭക -മല്ലികഗോപാല്‍, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി. ആര്‍ വൃന്ദ , സംഗീതം – ആര്‍എല്‍വി ചാരുലത എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം മന്ത്രി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് സമം സാംസ്‌കാരികോത്സവ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത,അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മ്മാരായ എസ്.എന്‍ സരിത, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും വജ്രജൂബിലി പദ്ധതി ജില്ലാ കോഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

സമം സാംസ്‌കാരികോത്സവത്തിന് സമാപനമായി.

കാഞ്ഞങ്ങാട് :
സ്ത്രീസമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമംസാംസ്‌കാരികോത്സവം സമാപിപ്പിച്ചു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലൊരുക്കിയ കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.
ഭരണഘടന ക്വിസ് മത്സരത്തില്‍
26 ടീമുകള്‍ പങ്കെടുത്തു.
പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം അധ്യാപാകന്‍ ഡോ. നന്ദകുമാര്‍ കൊറോത്ത് ക്വിസ് മാസ്റ്ററായി. അജാനൂര്‍ പഞ്ചായത്ത് എം.വി സയന, എന്‍. വി രേഷ്മ എന്നിവര്‍ ഒന്നാം സ്ഥാനവും കോടോം ബേളൂര്‍ പഞ്ചായത്ത് കെ.വി സരിത, എം.സ്മിത എന്നിവര്‍ രണ്ടാം സ്ഥാനവും ഉദുമ പഞ്ചായത്ത് എ.ഗീതു, പി.ശ്രീജിനി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.കൈകൊട്ടികളില്‍ 6 ടീമുകള്‍ പങ്കെടുത്തു
കൃഷ്ണപിള്ള കോയാമ്പുറം ഒന്നാം സ്ഥാനവും പ്രിയദര്‍ശിനി തച്ചങ്ങാട് രണ്ടാം സ്ഥാനവും ഫ്രണ്ട്‌സ് വെളുത്തോള്ളി പക്കം മൂന്നാം സ്ഥാനവും നേടി.സ്ത്രീ സമത്വത്തിന്റെ വര്‍ത്തമാനത്തില്‍ സംവാദം സ്ത്രീ സമത്വത്തിന്റെ വര്‍ത്തമാനത്തില്‍ സംവാദവുമായി സമം സാംസ്‌കാരികോത്സവ വേദി.അപര്‍ണ സെന്‍മോഡറേറ്ററായി.അജിത്‌ജോണ്‍,എന്‍.കെ ലസിത, അഡ്വ. എം. അശാലത, അഡ്വ. ഷാലു മാത്യു, ടി. പി ബാല ദേവി, ഡോ. കെ.വി രാജേഷ്, ഡോ. ഷീന ഷുക്കൂര്‍, സി.പി ശുഭ,രത്‌നേഷ്, നജ്‌ല മുഹമ്മദ് സിയാദ്,വി.വി പ്രസന്നകുമാരി എന്നിവര്‍ പങ്കെടുത്തു. സമത്വത്തിന്റെ പ്രസക്തി,രാഷ്ട്രീയപരമായ കാഴ്ചപ്പാട്, വലിയ ചര്‍ച്ചയായി. സമത്വത്തിന്റെ അടിത്തറ എവിടെ നിന്നാകണം എന്നിവ ചര്‍ച്ച ചെയ്തു.
നാടന്‍പ്പാട്ടില്‍ വിസ്മയം തീര്‍ത്ത് സമം സാംസ്‌കാരിക വേദി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്കാസര്‍കോട് ജില്ലാ യുവജന ക്ഷേമബോര്‍ഡിന്റെയുംസമംസാംസ്‌കാരികോത്സവത്തിന്റെയും നേതൃത്വത്തിലാണ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ”മണിനാദം 2024” നാടന്‍പാട്ട് മത്സരം നടത്തിയത്. 7 ടീം മത്സരിച്ചു. ഓര്‍മ്മ യുവ ക്ലബ് വണ്ണത്തിക്കാനം ഒന്നാം സ്ഥാനവും ചങ്ങംമ്പുഴ കലാകായിക വേദി വാണിയംപാറ രണ്ടാം സ്ഥാനം, മദറു അമ്മ സ്മാരക കാലാവേദി മൂന്നാം സ്ഥാനവും നേടി.ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാന്റും അവതരിപ്പിച്ച കലാവിരുന്നുംഅരങ്ങേറി

 

Spread the love
error: Content is protected !!