ത്യാഗരാജ സംഗീതോത്സവം മാര്‍ച്ച് ഒന്നിന് തുടങ്ങും

കാഞ്ഞങ്ങാട്: കര്‍ണാടക സംഗീതാസ്വാദകര്‍ക്ക് ആനന്ദധാരയായി മൂന്നുനാള്‍ നീളുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് മാര്‍ച്ച് 1ന് വൈകീട്ട് 5ന് തിരിതെളിയും. കാഞ്ഞങ്ങാട് രാജരാജേശ്വരി-സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് സംഗീതോത്സവം നടക്കുന്നത്. തളിപ്പറമ്പ് പെരിഞ്ചെല്ലൂര്‍ സംഗീതസഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതം പദ്മനാഭന്‍ ആദ്യകച്ചേരിയില്‍ പാടും. തിരുനെല്ലൂര്‍ അജിത്കുമാര്‍ വൈക്കം പ്രസാദ്, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, വെള്ളിക്കോത്ത് പി. രാജീവ്‌ഗോപാല്‍ എന്നിവരാണ് പക്കമേളം. രണ്ടിന് രാവിലെ 9 മുതല്‍ സംഗീതാരാധന നടക്കും. വൈകീട്ട് 4ന് ടി.പി. സോമശേഖരന്‍ പാടും. 5.30ന് പ്രധാനകച്ചേരിയില്‍ ചെന്നൈ ആര്‍. അശ്വഥ് നാരായണന്റെ വായ്പാട്ട്. ആര്‍.കെ. ശ്രീറാംകുമാര്‍, പാലക്കാട് കെ.എസ്.മഹേഷ്‌കുമാര്‍, ട്രിച്ചി കൃഷ്ണസ്വാമി എന്നിവര്‍ പക്കമേളമൊരുക്കും. 3ന് രാവിലെ 7ന് ത്യാഗരാജ സ്വാമികള്‍ ഭിക്ഷാടനം നടത്തിയത് അനുസ്മരിച്ച് ഉഞ്ഛവൃത്തി. 9ന് അന്‍പതോളം പേര്‍ ഒത്തുചേരുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം. 10 മുതല്‍ സംഗീതാരാധന. വൈകീട്ട് 4ന് മംഗളൂരു ടി.ജി. ഗോപാലകൃഷ്ണന്റെ വയലിന്‍ കച്ചേരി. 5.30ന് നടക്കുന്ന പ്രധാനകച്ചേരിയില്‍ ഡോ. ബൃന്ദ മാണിക്കവാസകന്‍ പാടും. എച്ച്.എന്‍. ഭാസ്‌കര്‍, എസ്.വി.രമണി, ശ്രീജിത്ത് വെള്ളാറ്റഞ്ഞൂര്‍ എന്നിവരാണ് പക്കമേളം. തുടര്‍ന്ന് നടക്കുന്ന ആഞ്ജനേയോത്സവത്തോടെ സംഗീതാരാധനയ്ക്ക്മംഗളംചൊല്ലും.

 

 

Spread the love
error: Content is protected !!