മഹീന്ദ്ര ഫിനാന്‍സ് ജപ്തി നോട്ടീസ് നല്‍കിയ കുടുംബത്തെ സഹായിക്കാന്‍ മൂകാംബിക കാരുണ്യ യാത്രയും മഞ്ഞടുക്കം ക്ഷേത്രവും രംഗത്ത്

പാണത്തൂര്‍: പട്ടുവത്ത് മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലായ ഹൃദയ സംബന്ധമായ അസുഖമുള്ളവരും നാല് പിഞ്ചു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ബാധ്യത തീര്‍ത്ത് 5 സെന്റ് പുരയിടം തിരികെ നല്‍കാന്‍ മൂകാംബിക കാരുണ്യ യാത്രയും മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതീ ക്ഷേത്രവും രംഗത്ത്. പാണത്തൂര്‍ പട്ടുവത്തെ അനീഷ് ശാലിനി ദമ്പതികളാണ് വീടുവെക്കുന്നതിനായി മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തിരുന്നത്. രണ്ടര ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ നിന്നും 2.68 ലക്ഷം തിരിച്ചടച്ചുവെങ്കിലും ബാക്കി തുക അടക്കാന്‍ കുടുംബത്തിനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ലക്ഷങ്ങള്‍ ബാധ്യതയായ ഓപ്പറേഷന്‍ നടത്തേണ്ടി വന്നതും തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും മൂലം ജോലിക്ക് പോകാന്‍ പോലും ആകാത്ത വിധം അനീഷിന്റെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് ഫിനാന്‍സ് കമ്പനി 5 സെന്റിലുള്ള വീടിന് ജപ്തി നോട്ടീസ് പതിച്ചത്.2024 മാര്‍ച്ച് 1 ന് 8 വര്‍ഷം പൂര്‍ത്തിയാവുന്ന മൂകാംബിക കാരുണ്യ യാത്രയില്‍ ഉള്‍പ്പെടുത്തിയും മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട ഉത്സവത്തിന്റെ ചെലവ് ചുരുക്കിയും ‘പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്ന് ക്ഷേത്രാധികാരി കാട്ടൂര്‍വിദ്യാധരന്‍ നായര്‍ വ്യക്തമാക്കി. മഞ്ഞടുക്കം ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഈ കുടുംബത്തിന്റെ ബാധ്യത തീര്‍ത്ത് ആധാരംതിരികെനല്‍കും.

Spread the love
error: Content is protected !!