നാട്ടുകാരെ വട്ടം കറക്കിയ കള്ളന്‍ അശോകന് ഏഴ് വര്‍ഷം തടവ്

കാഞ്ഞങ്ങാട്: ഭര്‍തൃമതി മടിക്കൈ കറുകച്ചാലിലെ വിജിതയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി കൈ തല്ലിയൊടിച്ച ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളഞ്ഞ പ്രതി മടിക്കൈയിലെ കറുകന്‍ അശോകനെ (45)കോടതി 7 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എം.സി. ബിന്ദുവാണ് ഇന്ന് ശിക്ഷ വിധിച്ചത്. കറുവന്‍ അശോകന്‍ കേസ്സില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2022 മാര്‍ച്ച് 9 ന് നട്ടുച്ച യ്ക്ക് വിജിത താമസിച്ചിരുന്ന വീട്ടിലെത്തിയ പ്രതി
അശോകന്‍ യുവതിയുടെ വീട്ടിനകത്ത് അതിക്രമിച്ചു കടന്നാണ് വിജിതയുടെ
സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.
രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല യുവതിയുടെ കഴുത്തില്‍ നിന്ന് പ്രതി പിടിച്ചു പറിക്കുകയായിരുന്നു. പട്ടാപ്പകല്‍ കവര്‍ച്ച നടക്കുമ്പോള്‍ യുവതിയുടെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കാട്ടു പ്രദേശത്ത് ഒറ്റപ്പെട്ട വിടായതിനാല്‍ പകല്‍ കവര്‍ച്ച മറ്റാരുമറിഞ്ഞതുമില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ്
യുവതിയുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. വിജിതയെ പിന്നീട് നീ ലേശ്വരം തേജസ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതി അശോകനെ എറണാകുളത്ത് വെച്ച് മ ടിക്കൈ സ്വദേശിയായ യുവാവാണ്
കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കൊച്ചിയിലെത്തി പ്രതിയെ കസ്റ്റഡിലെടു ക്കുകയായിരുന്നു. റിമാന്റിലായിരുന്ന അശോകന് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും. കേസ് വിചാരണ വേളയില്‍ പ്രതി വീണ്ടും മുഖ്യ സാക്ഷി വിജിതയെ വീട്ടില്‍ച്ചെന്ന് ഭീഷണപ്പെടുത്തിയതിനാല്‍ കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കുകയും അശോകനെ വിയ്യൂര്‍ ജയിലില്‍ പാര്‍പ്പി
ക്കുകയും ചെയ്തു. ഇന്ന് ശിക്ഷ പ്രഖ്യാ പിച്ച അശോകനെ വീണ്ടും വിയ്യൂര്‍ ജയിലിലേക്ക്പോയി.

Spread the love
error: Content is protected !!