പളളിക്കര മണ്ഡലം കമ്മിറ്റി കെ പി സി സി ക്ക് നല്‍കിയത് 50,000രൂപ: കഴിഞ്ഞ ദിവസം 42,000രൂപ നല്‍കിയെന്നത് തെറ്റായ വാര്‍ത്തയാണ്

പള്ളിക്കര: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിച്ച ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഓരോ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും ഒരു ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. അതില്‍ കഴിഞ്ഞ ദിവസം മിറാക്കിള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ പള്ളിക്കര മണ്ഡലം കമ്മിറ്റി 42,000 രൂപയാണ് നല്‍കിയതെന്ന വാര്‍ത്ത തെറ്റാണ്. പള്ളിക്കര മണ്ഡലം കമ്മിറ്റി പ്രസ്തുത ദിവസം 50,000രൂപ നല്‍കിയെന്ന് മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി അറിയിച്ചു. ഈ വാര്‍ത്ത തെറ്റായി പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു.പണം നല്‍കാതത്തിന്റെ പേരില്‍ 5 മണ്ഡലം പ്രസിഡണ്ടുമാരെ തല്‍സ്ഥാനത്തില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ജില്ലയിയില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് കാഞ്ഞങ്ങാട്. ഒരു കാലത്ത് നഗരസഭ ഭരിച്ചതും കോണ്‍ഗ്രസ്സായിരുന്നു. ഹൊസ്ദുര്‍ഗ് സഹകരണ ബേങ്ക്, കാര്‍ഷിക ബാങ്ക്, മാര്‍ക്കറ്റിംഗ് സൊസൈറ്റി, ഹൗസിംഗ് സൊസൈറ്റി അടക്കം നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉണ്ടായിട്ടും പിരിവ് നല്‍കാന്‍ കഴിയാത്തത് മണ്ഡലം പ്രസിഡണ്ടിന്റെ കഴിവോടല്ലന്നത് പകല്‍ പോലെ വെളിച്ചമാണ്. കെ.പി.സി.സി സെക്രട്ടറി അടക്കമുള്ള നിരവധി നേതാക്കള്‍ ഈ മണ്ഡലത്തിലുണ്ട്. ഒരോ നേതാവിനും ഫണ്ട് വിഹിതം നല്‍കേണ്ട ഉത്തരവാദിത്വമില്ലെയെന്ന് അണികള്‍ ചോദിക്കുന്നു. ഏതാനും ചില മണ്ഡലം കമ്മിറ്റി മാത്രമെ 1 ലക്ഷം രൂപ നല്‍കിയുള്ളു. അപ്പോള്‍ പൂര്‍ണ്ണമായി നല്‍കാത്തവര്‍ക്കും നടപടി ബാധകമല്ലെയെന്നാണ് നടപടി നേരിട്ട മണ്ഡലം പ്രസിഡണ്ടുമാര്‍ പറയുന്നത്.

മടിക്കൈ പോലുള്ള സ്ഥലത്ത് പാര്‍ട്ടി നാമവിശേഷമാണ്. നേതൃസ്ഥാനത്ത് വരാനും മടിക്കുന്ന പ്രദേശമാണ്. അവിടെയും നടപടി എടുത്ത രീതി പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. കര്‍ണ്ണാടക അതിര്‍ഥി പ്രദേശമായ മംഗല്‍പാടി, പൈവെളിഗെ പോലുള്ള മണ്ഡലങ്ങളും പാര്‍ട്ടി വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
കെ.പി.സി.സി നിര്‍ദ്ദേശം പ്രകാരം മുഴുവന്‍ തുക നല്‍കാത്ത മുഴുവന്‍ മണ്ഡലം പ്രസിഡണ്ടുമാരെയും, അവിടത്തെ പ്രധാന നേതാക്കളെയും തത്സ്ഥാനത്തില്‍ നിന്നും മാറ്റണമെന്നാണ് അണികളുടെഅഭിപ്രായം.

Spread the love
error: Content is protected !!