കേബിള്‍ ടിവി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം: സി ഒ എ; പുതിയ നേതൃത്വം

കാഞ്ഞങ്ങാട്: കേബിള്‍ ടിവി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ ഫോണ്‍ കണക്ഷനുകള്‍ 20 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ സി ഒ എ അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ പതിനാലാമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിനാവശ്യമായി ഉപയോഗിക്കേണ്ടിവരുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സബ്‌സിഡി നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന സമ്മേളനം സി ഒ എ സംസ്ഥാന പ്രസിഡെന്റ് അബുബക്കര്‍ സിദ്ധിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിവിധ മത്സര വിജയിക്കുള്ള സമ്മാനങ്ങള്‍ സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍ വിതരണം ചെയ്തു. സിഡ്‌കോ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ പ്രദീപ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും,കെ രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, അവതരിപ്പിച്ചു. വി വി മനോജ്കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി വി മോഹനന്‍, പി ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം. ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ 150 ഓളം പ്രതിനിധികള്‍പങ്കെടുത്തു.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . വി വി മനോജ് കുമാറിനെ പ്രസിഡന്റായും ഹരീഷ് പി നായരെ സെക്രട്ടറിയായും പി വിനോദ് പുല്ലൂരിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിയായി
സുനില്‍ കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രദിപ് കുമാര്‍ , ദിവാകര എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി 14 അംഗ പ്രതിനിധികളെയും തിരഞ്ഞെടുത്തു. മാര്‍ച്ച് 2,3,4 തീയതികളിലായി കോഴിക്കോട്ടാണ് സംസ്ഥാനസമ്മേളനം.

Spread the love
error: Content is protected !!