എന്‍ഡോസള്‍ഫാന്‍ പീഡിതരോട് സംസ്ഥാന സര്‍ക്കാര്‍ ക്രൂരത കാണിക്കുന്നു: വി.ഡി സതീശന്‍

കാഞ്ഞങ്ങാട്:എന്‍ഡോസള്‍ഫാന്‍ പീഡിതരോട് സംസ്ഥാന സര്‍ക്കാര്‍ ക്രൂരത
കാണിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് നടത്തുന്ന സമരത്തിന്അഭിവാദ്യമര്‍പ്പിച്ച്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.2007 മുതല്‍അര്‍ഹതപെട്ട 1031പേര്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിനുപ്പുറത്താണ്.എത്ര സമരങ്ങളാണ്എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ചെയ്തത്.എന്നിട്ടും ഫലമുണ്ടായിട്ടില്ല. അതുകൊണ്ട്തന്നെഅപമാനഭാരത്താലാണ് ഞാന്‍നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നതെന്നും സതീശന്‍കൂട്ടിചേര്‍ത്തു.ഇനി ബജറ്റ് ചര്‍ച്ചക്കായി നാലു ദിവസം നിയമസഭ ചേരുന്നുണ്ട്.അതിലൊരു ദിവസം എന്‍ഡോസള്‍ഫാന്‍ വിഷയം നിയമസഭയില്‍ കൊണ്ടുവരും.ഈ വിഷയം മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. എന്‍ഡോസള്‍ഫാന്‍വിഷയത്തിലെ രാഷ്ട്രീയം അര്‍ഹരായ ആളുകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപെടുമ്പോളുണ്ടാകുന്നചെറുത്ത് നില്‍പിന്റെ രാഷ്ട്രീയമുള്ളതെന്നും സതീശന്‍കൂട്ടിചേര്‍ത്തു.അമ്പലത്തറകുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
എ. ഹമീദ് ഹാജി, ഇക്ബാല്‍ വലിയവീട്ടില്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , ഫറീന കോട്ടപ്പുറം , ജയിന്‍ .പി .വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ബാലകൃഷ്ണന്‍ സ്വാഗതവും പി.ഷൈനി നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!