തൊഴിലാളി ക്ഷേമനിധി പോലും കൊള്ളയടിക്കുന്ന കൊള്ളസംഘമായി മാറി പിണറായി സര്‍ക്കാര്‍: മുന്‍ കെ.പി.സി.സി. സെക്രട്ടറി എ.അസിനാര്‍

കാഞ്ഞങ്ങാട്:തൊഴിലാളി ക്ഷേമനിധി പോലും കൊള്ളയടിക്കുന്ന കൊള്ള സംഘമായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് കെ.പി.സി.സി മുന്‍ സെക്രട്ടറി എം. അസിനാര്‍കുറ്റപ്പെടുത്തി. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും വായ്പയെന്ന പേരിലെടുത്ത പണം തിരിച്ച് കൊടുത്ത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യാതെ വീണ്ടും ക്ഷേമനിധിയില്‍ കണ്ണും നട്ടിരിക്കയാണ് പിണറായി സര്‍ക്കാരെന്ന് അസിനാര്‍ തുടര്‍ന്ന് പറഞ്ഞു.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ഒരു വര്‍ഷമായി മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ നിന്നും സര്‍ക്കാര്‍ എടുത്ത വായ്പ ഉട ന്‍ തിരിച്ചു നല്‍കുക, ക്ഷേമനിധി ബോര്‍ഡിന്റെ വരവ് ചെലവ് കണക്കുള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് (ഐ. എന്‍.ടി.യു.സി )ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍.ജില്ല പ്രസിഡണ്ട് കെ.വി. രാഘവന്‍ ആദ്ധ്യക്ഷം വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, കൊവ്വല്‍ ബാലകൃഷ്ണന്‍ പി.വി.ചന്ദ്രശേഖരന്‍, ബാബു നെല്ലിക്കാട്ട്, ടി. അബ്ദുളള ഇ.ടി. രവീന്ദ്രന്‍, രമേശന്‍ കല്ലിങ്കാല്‍, കെ.എം. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയകോട്ട മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാലയ്ക്ക് എം.വി.തമ്പാന്‍, വി.വി.രാജന്‍,കെ.ബാബു, ടി.വി.രാജീവന്‍,കെ.ബാലകൃഷ്ണന്‍,കെ.രമേശന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love
error: Content is protected !!