സംസ്ഥാന ബജറ്റ്: കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതികള്‍ക്കായി 10 കോടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതികള്‍ പൊന്‍തൂവലായി സംസ്ഥാന ബജറ്റ്.
4 പദ്ധതികള്‍ക്കായി 10 കോടി വകയിരുത്തി. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിന് 1.5 കോടികാഞ്ഞങ്ങാട് നഗരത്തിന്റെ തിലകകുറിയാകാന്‍ ഒരുങ്ങുന്ന അത്യധുനീക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗിന് 1.5 കോടി സംസ്ഥാന ബജറ്റില്‍ അനുവദിച്ചു.

രണ്ട് കോടി മുടക്ക് മുതലിലാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. പക്ഷെ അതിന്റെ മുഴുവന്‍ പണിയും തീരണമെങ്കില്‍ 1.5 കോടി കൂടി ആവശ്യമായ സാഹചര്യത്തില്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ 1.5 കോടി അനുവദിച്ചു. നിലവിലുള്ള കെട്ടിടത്തിനടുത്താണ് പുതിയ കെട്ടിടവും പണി കഴിപ്പിക്കുന്നത്.
10333.354 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 4520.842 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച താഴത്തെ നിലയില്‍
രണ്ട് ബെഡ് റൂം, വി.ഐ.പി റൂം, കെയര്‍ ടെയ്ക്കര്‍ റൂം, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവയും മുകളില്‍ 5 ബെഡ്റൂം ഒരു വി.ഐ.പി റൂം എന്നിവയും ഒരുക്കിട്ടുണ്ട്. മുകളിലെ നിലയില്‍ കോണ്‍ഫറന്‍സ് ഏരിയയും ഒരുക്കും. നിലവിലെ റസ്റ്റ് ഹൗസില്‍ 5 മുറികളും 2 വി.ഐ.പി മുറികളും ഒരു പിഡബ്യുഡി മുറി എന്നിവയുണ്ട്.
എന്നാല്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതിനോട് കൂടി കുഞ്ഞങ്ങാട്ടെ റസ്റ്റ് ഹൗസ് എ ക്ലാസ് പദവിയിലേക്ക് ഉയരും.ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ് ബഡ്ജറ്റില്‍ 2 കോടി വകയിരുത്തിയത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നിരന്തരമായ പരിശ്രമഫലമായാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്

പാണത്തൂര്‍ – പാറക്കടവ് കോളനി റോഡിന് 4 കോടി
കേരള അതിര്‍ത്തിയില്‍ നിന്നും കുടക്, സുള്ളിയ മേഖലകളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് റാണീപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്താനുള്ള എളുപ്പത്തിലുള്ള റോഡാണ് പാണത്തൂര്‍ – പാറക്കടവ് റാണിപുരം റോഡ്. എം.എല്‍.എ ഫണ്ടില്‍ നിന്നും ഒന്നര കോടി ചിലവിട്ട് ഒന്നര കിലോമീറ്ററില്‍ മെക്കാഡം ചെയ്തിരുന്നു. ഈ ബജറ്റില്‍ 4 കോടി രൂപ അനുവദിച്ചു.

കായിക രംഗത്ത് കുതിപ്പേകാന്‍
ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയം

കായികപ്രേമികളുടെ സ്വപ്ന സാക്ഷത്കാരത്തിന് കുതിപ്പേകാന്‍ ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയത്തിന് 1.5 കോടി അനുവദിച്ചു. കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടത്തിയത്. ഏറ്റവും സൗകര്യ പ്രദമായ രീതിയിലാണ് സ്ഥലം. നിലവിലുള്ള ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി മാറ്റും.
കിഴക്ക് ഏരിയയില്‍ സ്റ്റേഡിയം ഇല്ല.

മണിക്കല്ല് പാലം 3 കോടി അനുവദിച്ചു
പൂടംകല്ലില്‍ നിന്നും ബളാലിലേക്കുള്ള റോഡിലാണ് മണിക്കല്ല് പാലം കാലപ്പഴക്കത്താല്‍ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ് . പൂടംകല്ല് ബളാല്‍ റോഡില്‍ ആദ്യഭാഗം എം.എല്‍.എ ഫണ്ടില്‍ നിന്നും 2 കോടി ഉപയോഗിച്ച് നവീകരിച്ചിരുന്നു. കൂടാതെ 5 കോടി കഴിഞ്ഞ ബജറ്റിലും നീക്കി വെച്ചിട്ടുണ്ട്. അതിന്റെ എസ്റ്റിമേറ്റും തുടര്‍പ്രവര്‍ത്തനവും നടന്ന് വരുന്നു. മണിക്കല്ല് പാലം കാലഹരണപ്പെട്ടതാണ്. അതിന്റെ കാലപഴക്കവും ശോചനീയാവസ്ഥയും പരിഗണിച്ച് പുനര്‍നിര്‍മ്മാണത്തിനാണ് 3 കോടി സംസ്ഥാന ബജറ്റില്‍അനുവദിച്ചത്.

Spread the love
error: Content is protected !!