നീലേശ്വരം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് : ശിലാസ്ഥാപനം ഫെബ്രു 16 ന്

നീലേശ്വരം : നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വഹിക്കും. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാന്‍ഡ് യാര്‍ഡും അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യത്തോടെ മൂന്ന് നിലകളിലായുള്ള കെട്ടിടവും നിര്‍മ്മിക്കുന്നത്. ആദ്യ രണ്ട് നിലകള്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ആയിരിക്കും. മൂന്നാം നിലയില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

എസ്റ്റിമേറ്റ് തുകയില്‍ 14.53 കോടി രൂപ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മുഖേനയുള്ള വായ്പയാണ്. ബാക്കി തുക നഗരസഭ തനത് ഫണ്ടില്‍ നിന്ന് കണ്ടെത്തും.
സിവില്‍ വര്‍ക്ക് , വൈദ്യുതീകരണം, ഫയര്‍ ഫൈറ്റിങ്, ലിഫ്റ്റ് , അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുകയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 11.6 കോടി രൂപയുടെ സിവില്‍ വര്‍ ക്കുകളുടെ കരാര്‍ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. പ്രമുഖകരാറുകാരനായ കെ ജെ ജോയ് ആണ് കരാര്‍ കരസ്ഥമാക്കിയത്. 24 മാസമാണ് കരാര്‍ കാലാവധി.
ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുന്നതോടെ നഗരത്തില്‍ ഗതാഗതം ക്രമീകരിക്കുന്നതിന് ബദല്‍ സംവിധാനങ്ങളൊരുക്കും.നീലേശ്വരം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ബസ് സ്റ്റാന്‍ഡിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയുംനിര്‍മ്മാണം.

Spread the love
error: Content is protected !!