കേരളം വൃദ്ധ സദനമാകുന്നതിന്റെ പ്രധാന ഉത്തരവാദി പിണറായി സര്‍ക്കാര്‍ : കെ.പി. കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അരാജകത്വവും, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സമസ്ത മേഖലകളിലേയും മൂല്യശോഷണവും കേരളത്തില്‍ നിന്നും യുവജനങ്ങളുടെ കൂട്ടപലായനത്തിന് അതിവേഗം വഴിയൊരുക്കുകയാണെന്ന് കെ പി സി സി അംഗം കെ.പി. കുഞ്ഞിക്കണ്ണന്‍ പ്രസ്താവിച്ചു. ഇതിന്റെ പ്രധാന ഉത്തരവാദി പിണറായി സര്‍ക്കാരാണ്. ഇങ്ങനെ പോയാല്‍ കേരളം ഒരു വൃദ്ധ സദനമാകാന്‍ അധിക സമയം വേണ്ടി വരില്ല. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് ബാങ്ക് ഹാളില്‍ നടന്ന വൃദ്ധ സദനമാകുന്ന കേരളം എന്ന വിഷയത്തെ അധികരിച്ചു കൊണ്ടു ള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തേയും വര്‍ഗ്ഗീയതയേയും , അഴി മതിയേയും , ചാമ്പലാക്കാനുള്ള സമരാഗ്നിയാണ് കെ പി സി സി നടത്തുന്ന ജനകീയ പ്രക്ഷോഭയാത്ര.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ വരാനിരിക്കുന്ന കഷ്ടപ്പാടിന്റെ സൂചനയാണ്.
കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് പി.സി. സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി.
കെ പി സി സി അംഗം ബാലകൃഷ്ണന്‍ പെരിയ വിഷയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി എം.കെ. ദിവാകരന്‍ സ്വാഗതവും, ട്രഷറര്‍ പി.പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന ജില്ലാ നേതാക്കളായ പലേരി പത്മനാഭന്‍, കെ.വി. രാഘവന്‍, ഡി. രത്‌നാകരന്‍ പി.പി. കുഞ്ഞമ്പു, ബികെ.എം.വിജയന്‍, എം.യു. തോമസ്, കെ.കെ. വര്‍ഗീസ്, ബി. റഷീദ എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love
error: Content is protected !!