രാവണേശ്വരം മാക്കി വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന രാവണേശ്വരം മാക്കി വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവത്തിന് സമാപനമായി. ഉത്സവത്തിന്റെ ഭാഗമായി ബാന്‍ഡ് മേളം, മുത്തുക്കുട, താ ലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ കോതോളം കര ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. തുടര്‍ന്ന് മേലേരിക്ക് തീ കൊളുത്തലും ക്ഷേത്രം യു.എ.ഇ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ സ്റ്റേജ് സമര്‍പ്പണവും നൃത്ത നൃത്യങ്ങളും അരങ്ങേറി. രാത്രി 9. 30ന് വിഷമൂര്‍ത്തിയുടെ കുളിച്ചു തോറ്റം അരങ്ങിലെത്തി. ജനുവരി 31 ബുധനാഴ്ച പുലര്‍ച്ചെ വിഷമൂര്‍ത്തിയുടെ അഗ്‌നി പ്രവേശനം നടന്നു. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ മാരിക്കളം പുറപ്പാടും ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടും അന്നദാനവും നടന്നു. വിളക്കിലരി ചടങ്ങോട് കൂടി ഉത്സവത്തിന് സമാപനമായി. ഒറ്റക്കോല മഹോത്സവത്തില്‍ പങ്കാളികളാകാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി ഭക്തജനങ്ങള്‍ ദേവസ്ഥാനത്ത്എത്തിച്ചേര്‍ന്നു.

Spread the love
error: Content is protected !!