കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വി.ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കര്‍മ്മംതൊടിയിലെ കെ.നാരായണയെ ( 47)ആണ് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്ക ഹൗസില്‍ പി.രമേശന്റെ പരാതിയിലാണ് നാരായണയെ അറസ്റ്റ് ചെയ്തത്.

നൂറു വര്‍ഷത്തിലേറെ രമേശന്റെ ഇളയമ്മ ജാനകിയുടെ കുടുംബത്തിന്റെ കൈവശമുള്ള ജന്‍മി കുടിയായ്മയായി കിട്ടിയ അടൂര്‍ വില്ലേജിലെ പാണ്ടിവയലിലെ 54 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാനാണ് നാരായണ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2023 സെപ്റ്റംബര്‍ 16നാണ് രമേശനും ഇളയമ്മ ജാനകിയും കാസര്‍കോട് ലാന്‍ഡ് ട്രിബൂണില്‍ ജാനകിയുടെ പേരില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ പരിശോധിച്ചു എസ് എം പ്രപ്പോസല്‍ നല്‍കുന്നതിന് അടൂര്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. സ്ഥലം പരിശോധിച്ച് പ്രപ്പോസല്‍ നല്‍കുന്നതിനാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നാരായണന്‍ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അതിനിടയില്‍ വില്ലേജ് ഓഫീസര്‍ താലൂക്ക് ഇലക്ഷന്‍ സെല്ലിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. ശനിയാഴ്ച താലൂക്ക് ഓഫീസില്‍ വെച്ച് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസറെ കണ്ട് ഫയല്‍ ശരിയാക്കിത്തരാമെന്നും 20,000 രൂപയുമായി താലൂക്ക് ഓഫീസിലേക്ക് എത്തണമെന്നും നാരായണ ആവശ്യപ്പെടുകയായിരുന്നു. നാരായണന്‍ ഇക്കാര്യം വിജിലന്‍സ് അധികൃതരെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് അധികൃതര്‍ നല്‍കിയ പണം രമേശനില്‍ നിന്നും വാങ്ങിയശേഷം കെ. ല്‍ -14- എന്‍ 6753 നമ്പര്‍ മാരുതി 800 കാറില്‍ താലൂക്ക് ഓഫീസിലേക്ക് വരുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി കൈക്കൂലി പണവുമായി കയ്യോടെ പിടികൂടിയത്.

ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.വി വിനോദ് കുമാര്‍ , സബ് ഇന്‍സ്പെക് ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ. രാധാകൃഷ്ണന്‍ കെ , പി വി സതീശന്‍ ,വി. എം മധുസൂതനന്‍ വി എം, അസി. സബ് ഇന്‍സ്പെക്ടര്‍ വി ടി സുഭാഷ് ചന്ദ്രന്‍ , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ വി.രാജീവന്‍ , പി. വി സന്തോഷ്, കെ വി. ജയന്‍ കെ.വി, ബിജു , കെ.ബി പ്രദീപ്, വി എം , ഷീബ കെ.വി. പ്രമോദ് കുമാര്‍ കെ , കൃഷ്ണന്‍ ടി, രതീഷ് എ.വി എന്നിവരുമുണ്ടായിരുന്നു.

 

 

 

 

 

 

 

Spread the love
error: Content is protected !!